ഗാസ: തെക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 15 വയസുള്ള പെൺകുട്ടിയുൾപ്പെടെ രണ്ട് സഹോദരങ്ങൾ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലസ്തീൻ അഭയാർഥികൾ പാർക്കുന്ന മുവാസിയിലെ ടെന്റുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
പടിഞ്ഞാറൻ ഗാസ സിറ്റിയിലെ അഭായാർഥി ടെന്റുകൾക്കു നേരേ ഇസ്രയേൽ ആക്രമണമുണ്ടായി. ഇവിടെ 12 പേർക്ക് പരിക്കേറ്റു.